ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച MBBS വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മുംബൈ പോലീസ്. 2021 ല്‍ ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡ് തീരത്താണ് എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ സ്വാദിച്ഛ സാനെയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതിയായ ലൈഫ് ഗാര്‍ഡ് മിഥു സിഗിനെതിരെ 1,700 പേജുള്ള കുറ്റപത്രമാണ് മുംബൈ ക്രൈംബ്രാഞ്ച്  സമര്‍പ്പിച്ചത്.

ജെജെ കോളേജില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു പാല്‍ഘര്‍ സ്വദേശിയായ സാനെ. 2021 നവംബര്‍ 29 ന് ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡില്‍ സിംഗിനൊപ്പമാണ് അവളെ അവസാനമായി കണ്ടത്. 100 സാക്ഷികളുടെ മൊഴികളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നാലെണ്ണം മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ലൈഫ് ഗാര്‍ഡ് മിഥു സിങ്ങിനെയും ഇയാളുടെ കൂട്ടാളി അബ്ദുള്‍ അന്‍സാരിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

തട്ടിക്കൊണ്ടുപോയതിനാണ് സിംഗ് ആദ്യം അറസ്റ്റിലായതെങ്കിലും പിന്നീട് സാനെയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു. സാനെയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെന്നും യുവതി ഇത് നിരസിച്ചുവെന്നും മിഥു സിംഗ് പോലീസിനോട് പറഞ്ഞു. ഇതില്‍ രോഷാകുലനായ മിഥു സിംഗ് അവളെ തള്ളിയിടുകയും യുവതിയുടെ തല ഒരു കല്ലില്‍ ഇടിക്കുകയും തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.